നോവല്‍


മലയാള നോവല്‍ സാഹിത്യം
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നടപ്പായ ഗദ്യഭാഷാക്രമത്തിന്റെയും കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെയും പത്രമാസികകളുടെ ആവിര്‍ഭാവത്തിന്റെയും ഫലമായ പുതിയ ആശയാന്തരീക്ഷത്തിലാണ്‌ നോവല്‍ എന്ന സാഹിത്യരൂപം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. നോവലിന്റെ പ്രാഗ്‌ രൂപങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാഖ്യാനകൃതികളില്‍ നിന്നാണ്‌ 'ഇന്ദുലേഖ' (1889) എന്ന യഥാര്‍ത്ഥ നോവലില്‍ മലയാളം എത്തിച്ചേര്‍ന്നത്‌. 1847 - 1887 കാലഘട്ടത്തില്‍ പന്ത്രണ്ട്‌ കഥാഖ്യാന കൃതികള്‍ മലയാളത്തിലുണ്ടായി. ആര്‍ച്ച്‌ ഡീക്കന്‍ കോശിയുടെ 'പരദേശി മോക്ഷയാത്ര' (1847) ജോണ്‍ ബന്യന്റെ ഇംഗ്ലീഷ്‌ കൃതിയായ 'പില്‍ഗ്രിംസ്‌ പ്രോഗ്രസി'ന്റെ വിവര്‍ത്തനമായിരുന്നു. ഇതേ കൃതിക്ക്‌ റവ. സി. മുള്ളര്‍ നടത്തിയ വിവര്‍ത്തനമായ 'സഞ്ചാരിയുടെ പ്രയാണം', കാളിദാസന്റെ ശാകുന്തളത്തിന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ ആയില്യം തിരുനാള്‍ രാമവര്‍മ നല്‍കിയ ഗദ്യപരിഭാഷയായ 'ഭാഷാശാകുന്തളം', ഒരു അറബിക്കഥയെ ആധാരമാക്കി ആയില്യം തിരുനാള്‍ രചിച്ച 'മീനകേതനന്‍', ജോണ്‍ ബന്യന്റെ 'ഹോളിവാറി'ന്‌ ആര്‍ച്ച്‌ ഡീക്കന്‍ കോശിയുടെ വിവര്‍ത്തനമായ 'തിരുപ്പോരാട്ടം' (1865), ഷെയ്‌ക്‌സ്‌പിയറുടെ 'കോമഡി ഓഫ്‌ എറേഴ്‌സ്‌' എന്ന നാടകത്തിന്‌ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ്‌ നല്‍കിയ ഗദ്യരൂപാന്തരമായ 'ആള്‍മാറാട്ടം' (1866), മിസ്സിസ്‌ കോളിന്‍സ്‌ എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷില്‍ എഴുതിയ 'സ്ലേയേഴ്‌സ്‌ സ്‌ലെയിന്‍' എന്ന കൃതിയുടെ മലയാള പരിഭാഷയായ 'ഘാതകവധം' (1872), ആര്‍ച്ച്‌ ഡീക്കന്‍ കോശിയുടെ സ്വതന്ത്രഗദ്യകൃതിയായ 'പുല്ലേലിക്കുഞ്ചു' (1882), ചാള്‍സ്‌ ലാംബിന്റെ ഷെയ്‌ക്‌സ്‌പിയര്‍ കഥകളെ ആധാരമാക്കി കെ. ചിദംബരവാധ്യാര്‍ രചിച്ച 'കാമാക്ഷീചരിതം', 'വര്‍ഷകാലകഥ', ഹന്ന കാതറിന്‍ മ്യൂലിന്‍സിന്റെ 'ഫൂല്‍മണി ആന്റ്‌ കരുണ'യുടെ പരിഭാഷ, അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' (1887) എന്നിവയാണ്‌ ഈ കാലയളവില്‍ ഉണ്ടായ കൃതികള്‍. എന്നാല്‍ ഇവയൊന്നും നോവല്‍ എന്ന ഗണനാമത്തിനു യോഗ്യമായിരുന്നില്ല.

                 
റിയലിസം ചന്തുമേനോന്‍ നട്ട തൈ
സി. വി. യുടെ വടവൃക്ഷങ്ങള്‍           ആധുനികതയിലേക്ക്‌
ആധുനികതഉത്തരാധുനികത

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.